ജനുവരി 12: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം. ജനുവരി 13: തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
സംസ്ഥാനത്ത് പെയ്യുന്ന കാലം തെറ്റിയ മഴ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമാണെന്ന് ശാസ്ത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. കേരളത്തില്‍ ക്രിസ്തുമസ് കാലയളവില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉണ്ടാവാറുള്ള മഞ്ഞുവീഴ്ചക്ക് പകരമാണിപ്പോള്‍ മഴ പെയ്യുന്നത്.
വെള്ളിയാഴ്ച്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചയ്ക്ക് 2 മുതൽ രാത്രി പത്ത് മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.
മൽസ്യത്തൊഴിലാളികൾ ഈ ദിവസങ്ങളിൽ കേരള തീരത്ത് നിന്ന് മൽസ്യബന്ധനത്തിനു പോകരുത്. 19-ാം തിയ്യതിയോടുകൂടി തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ശേഷമുള്ള 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദമായി മാറിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ശക്തമായതോടെയാണ് ചെന്നൈയില്‍ മഴ കനത്തത്. നുങ്കംപാക്കം, മീനമ്പക്കം മേഖലകളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ രേഖപ്പെടുത്തി. മൈലാപ്പൂര്‍, എഗ്മൂര്‍, തിരുവാന്‍മിയൂര്‍ എന്നീ സ്ഥലങ്ങളില്‍ ചിലയിടങ്ങളില്‍ വീടുകളില്‍ വെളളം കയറിയുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു
ഓഗസ്റ്റ് നാലോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അനുമാനിക്കുന്നു. ന്യൂനമർദ്ദം രൂപപ്പെട്ടാൽ കേരളത്തിൽ കാലവർഷം ശക്തമാകും. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.